ജെന്നിഫര്‍ ലോറന്‍സിന്റെ കൂടെ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തിയ ക്രൂരന്; തിരുമ്മിനും കുളിക്കും സെക്സിനും ക്ഷണിച്ചപ്പോള്‍ വിസമ്മതിച്ച നടിയെ മറ്റൊരു നടിക്കൊപ്പം നഗ്നയായി സെക്സ് സീന്‍ ചെയ്യിപ്പിച്ച ക്രൂരത; സെക്സ് സീനുകള്‍ ഇതിന് മുന്‍പ് ഒരുപാട് പേരെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാമാസക്തി തീര്‍ത്ത സിനിമാക്കാരന്; അഴിക്കുള്ളിലായത് ഹോളിവുഡ് നടിമാരുടെ പേടി സ്വപ്നം; ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്നത് സമാനതകളില്ലാത്ത മീ ടൂ ആരോപണങ്ങള്‍
ന്യുയോര്‍ക്ക്: മീടു ക്യാമ്പയിനില്‍ കുടങ്ങിയ പീഡന വീരനാണ് ഹാര്‍വി വെയ്ന്സ്റ്റീന്. സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഹോളിവുഡിലെ നടിമാര്‍ ആരംഭിച്ച മീടു ക്യാമ്പയിനിലാണ് പ്രശ്ത നിര്‍മ്മതാവിനെതിരെ എണ്‍പതിലധികം നടിമാര്‍ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തോടെയാണ് ചലച്ചിത്ര മേഖലയില്‍ മീടു ക്യാമ്പയിന് ആരംഭിച്ചതും. 66 വയസായ ഹാര്‍ലി ആദ്യം അറസ്റ്റിലായത് രണ്ടു മാനഭംഗകേസുകളിലാണ്. അഞ്ച് ലൈംഗിക പീഡന പരാതികളാണ് ഓസ്കര് പുരസ്കാര ജേതാവും ഹോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ ഹാര്‍വെ വെയ്ന്‍സ്റ്റീനെതിരെയുള്ളത്. 2006 മുതലുള്ള പീഡന പരാതികളിലാണ് വിചാരണ. ഇവരെ കൂടാതെ 80 സ്ത്രീകള്‍ വെയ്ന്‍സ്റ്റീനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വെയ്ന്സ്റ്റീന് ലൈംഗിക ചുഷണ മനോഭാവമുള്ള ഒരു വ്യക്തിയാണെന്ന് പ്രോസിക്യൂഷന് വിലയിരുത്തി. അതേസമയം തനിക്കെതിരായ പരാതികളെല്ലാം 67കാരനായ വെയ്ന്സ്റ്റീന് നിരസിച്ചു.
നായികാ നടിയേയും സഹസംവിധായികയേയും ബലാത്സംഗം ചെയ്ത കേസിലാണ് ഹോളിവുഡിലെ വിഖ്യാത സംവിധായകന് ഇരുമ്പഴിക്കുള്ളിലായത്. ലോകമെമ്പാടും #മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്‍സ്റ്റീനെ രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അമേരിക്കന്‍ സുപ്രീം കോടതി ശിക്ഷ വിധിക്കും മുമ്പ് തന്നെ അദ്ദേഹത്തെ അമേരിക്ക ജയിലില്‍ അടയ്ക്കുക ആയിരുന്നു. അറുപത്തിയേഴുകാരനായ വെയ്ന്‍സ്റ്റൈയ്ന് മാര്‍ച്ച് 11 ന് ശിക്ഷ വിധിക്കും. കുറഞ്ഞത് അഞ്ചു മുതല്‍ 29 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഹോളിവുഡിലെ ഏറ്റവും പ്രബലനായ നിര്‍മ്മാതാവായിരുന്ന വെയ്ന്‍സ്റ്റീനെതിരെ ആന്‍ജലീന ജോളി, സല്‍മ ഹയേക്, ഉമ തുര്മന്, ആഷ്ലി ജൂഡ് എന്നീ പ്രമുഖ നടിമാര്‍ അടക്കം എണ്‍പതിലേറെ സ്ത്രീകളാണ് കഴിഞ്ഞ മാസങ്ങളില്‍ പീഡനാരോപണങ്ങളുമായി രംഗത്തെത്തിയത്. തൊഴില്‍ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരായ 'മീ ടൂ' മുന്നേറ്റത്തിനു പ്രേരണയായത് ഈ സംഭവമാണ്. 2004നും 2013നും ഇടയില്‍ നടന്ന ലൈംഗികാതിക്രമങ്ങളുടെ പേരില്‍ രണ്ടു സ്ത്രീകള്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.
ഹോളിവുഡില്‍ ഏറ്റവുമധികം മീടു ആരോപണങ്ങള്‍ നേരിടേണ്ടിവന്ന ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ പലതരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബാത്ത്റൂമില്‍വെച്ച് വെയ്ന്സ്റ്റീന് തന്റെ ദേഹത്തേക്ക് സ്വയം ഭോഗം ചെയ്തുവെന്നും നിര്‍ബന്ധിച്ച് ഓറല്‍ സെക്സ് ചെയ്യിച്ചുവെന്നുമാണ് നടിയുടെ ആരോപണവും ഏറെ ചര്‍ച്ചയായി. പ്രശസ്ത താരം ജെന്നിഫര്‍ ലോപ്പസുമായിപോലും താന്‍ കിടക്ക പങ്കിട്ടിട്ടുണ്ടെന്ന അവകാശവാദവും വെയ്ന്സ്റ്റീന് നടത്തിയിരുന്നുവെന്ന് യുവതി പറയുന്നു. ജെയ്ന്‍ ഡോയ് എന്ന വിളിപ്പേരുള്ള ഈ യുവതിയുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു 2013-ല്‍ ഉട്ടായില്നന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിനിടെയും ഒരുമാസത്തിനുശേഷം ന്യുയോര്‍ക്ക് സിറ്റിയില്വെച്ചുമാണ് വെയ്ന്സ്റ്റീന് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. സിനിമയില്‍ അവസരങ്ങള്‍ തേടുകയായിരുന്നു അന്ന് ജെയ്ന്‍. ഫിലിം ഫെസ്റ്റിവലിനിടെ വാല്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു യോഗത്തില്‍വച്ചാണ് വെയ്ന്‍സ്റ്റീനെ കണ്ടതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
യോഗത്തിനിടെ ബാത്ത്റൂമില്‍ പോയ ജെയ്നെ അവിടെയെത്തിയ വെയ്ന്സ്റ്റീന് കടന്നാക്രമിക്കുകയായിരുന്നു. തന്റെ മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്ത വെയ്ന്സ്റ്റീന് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് തനിക്ക് പല സിനിമകളിലേക്കും അവസരം വാഗ്ദാനം ചെയ്ത വെയ്ന്സ്റ്റീന്, വാംപയര്‍ അക്കാദമിയെന്ന സിനിമയിലെ ഒരു കഥാപാത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ന്യുയോര്‍ക്കിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെവെച്ച് തന്നെക്കൊണ്ട് ബലമായി ഓറല്‍ സെക്സ് ചെയ്യിച്ചുവെന്നും പരാതിയില്‍ പറയുന്നു. താന്‍ ജെന്നിഫര്‍ ലോറന്‍സിനൊപ്പം കിടന്നിട്ടുണ്ടെന്നും അവര്‍ക്കിപ്പോള്‍ ഓസ്കര് അവാര്‍ഡ് ലഭിച്ചുവെന്നും ഇയാള്‍ അവകാശപ്പെട്ടതായും ജെയ്നിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍, ഇത് ജെന്നിഫര്‍ ലോറന്‍സ് നിഷേധിച്ചു. ഹാര്‍വിയുടെ കെണിയില്‍ കുടുങ്ങിയ എല്ലാവരോടും സഹതാപമുണ്ടെന്ന് പറഞ്ഞ ജെന്നിഫര്‍, തനിക്കാ ഗതികേട് വന്നിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
പ്രശസ്തമായ ഫ്രിദ എന്ന സിനിമയിലെ നായികയായ മെക്സിക്കന്‍ വംശജയായ നടി ഹോളിവുഡ് താരം സല്‍മ ഹയെക്കയും ആരോപണം ഉന്നയിച്ചിരുന്നു. വെയ്ന്സ്റ്റീന് നിര്‍മ്മിച്ച ഹിറ്റ് ചിത്രം ഫ്രിദയിലെ നായികയായിരുന്നു സല്‍മ. വെയ്ന്സ്റ്റീന് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ സല്‍മ ആരോപിച്ചു. ചെകുത്താന് എന്നാണ് സല്‍മ വെയ്ന്‍സ്റ്റീനെ വിശേഷിപ്പിച്ചത്. തിരുമ്മിനും കുളിക്കും സെക്സിനും വിസമ്മതിച്ചതാണ് വെയ്ന്സ്റ്റീന് തന്നോട് വിദ്വേഷമുണ്ടാവാന്‍ കാരണമെന്ന് സല്‍മ ആരോപിച്ചു. ഇല്ല എന്ന വാക്കിനെയാണ് വെയ്ന്സ്റ്റീന് ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്നും സല്‍മ പറഞ്ഞു. മറ്റ് സ്ത്രീകള്‍ തങ്ങളുടെ അനുഭവം പങ്കിട്ടതാണ് തനിക്കും ഇക്കാര്യങ്ങളൊക്കെ തുറന്നു പറയാന്‍ പ്രചോദനമായതെന്നും സല്‍മ പറഞ്ഞു.
2002ല്‍ മെക്സിക്കന്‍ ചിത്രകാരി ഫ്രിദ കാലോയുടെ കഥ പറഞ്ഞ ഫ്രിദ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു വെയ്ന്‍സ്റ്റീന്റെ അതിക്രമമെന്ന് സല്‍മ പറഞ്ഞു. വെയ്ന്‍സ്റ്റീനും അയാളുടെ മിരാമാക്സ് എന്ന കമ്പനിക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, അധികം വൈകാതെ തന്നെ വെയ്ന്‍സ്റ്റീന്റെ മട്ടുമാറി. പലതരം ലൈംഗികാവശ്യങ്ങളും ഉന്നയിച്ചു തുടങ്ങി. ഇതിന് വഴങ്ങാതായതോടെ അയാളുടെ തനിനിറം പുറത്തുവന്നു. ഭീഷണിയും പകപോക്കലുമായി. ആഷ്ലി ജൂഡ് എന്ന നടിയുമായി പൂര്‍ണ നഗ്നയായി ഒരു സെക്സ് സീനില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു. ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഫ്രിദയുടെ ചിത്രീകരണം നിര്‍ത്തി വയ്ക്കുമെന്നുമൊക്കെയായിരുന്നു ഭീഷണി. നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ സീന്‍ ചെയ്യേണ്ടിവന്നത്. അതോടെ ആകെ തകര്‍ന്നുപോയി. കരച്ചില് അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീക്കൊപ്പം നഗ്നയായി നില്‍ക്കേണ്ടിവന്നതിലല്ല, അത് ഹാര്‍വി വെയ്ന്‍സ്റ്റീനു വേണ്ടിയാണെന്ന് എന്നറിയുന്നതുകൊണ്ടായിരുന്നു ഞാന്‍ തകര്‍ന്നുപോയത്. സല്‍മ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു
വക്കീലിന്റെ മുമ്പില്‍ പൊട്ടിക്കരഞ്ഞ ജസീക്കാ മാന്‍
ഹാര്‍വേ വിന്സ്റ്റീന് പീഡന കേസില്‍ വക്കീലിന്റെ ചോദ്യത്തിന് മുമ്പില്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് നടി ജസീക്കാ മാനും ഏറെ ചര്‍ച്ചയായി. ലൈംഗിക സുഖം ലഭിക്കുന്നതിനായി ഇയാള്‍ മരുന്നു കുത്തി വെച്ചത് മുതല്‍ പീഡനത്തിന് ശേഷം ശരീരത്തില്‍ മൂത്രം ഒഴിച്ച സംവിധായകന്റെ ക്രൂരതകള്‍ എണ്ണിപ്പറഞ്ഞാണ് ജസീക്ക കോടതി മുറിയില്‍ കരഞ്ഞത്. ഇതുവരെ ലഭിച്ച ഏറ്റവും നല്ല ലൈംഗികാനുഭവം എന്നു പറഞ്ഞ് മടങ്ങിയ നീ എങ്ങനെ ഇപ്പള് ഇയാളെ തള്ളിപ്പറയുന്നു എന്ന് വക്കീല്‍ ചോദിച്ചതോടെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് താന്‍ അുഭവിച്ച ക്രൂര ലൈംഗിക പീഡനത്തിന്റെ കഥകള്‍ ജസീക്ക വെളിപ്പെടുത്തിയത്.
ദൈവം അനുഗ്രഹിച്ചു എന്നായിരുന്നു ഹാര്‍വെ വെയ്ന്‍സ്റ്റീനിനെ ആദ്യം പരിചയപ്പെട്ടപ്പോള്‍ ഞാന്‍ കരുതിയത്. 2013ല്‍ ഹോളിവുഡ് ഹില്‍സില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടല്‍. എന്റെ ഹോളിവുഡ് സ്വപ്നങ്ങള്‍ പൂവണിയാന്‍ പോകുന്നതായാണ് തോന്നിയത്. 'ഹോളിവുഡ് ഹില്‍സില്‍ പരിചയപ്പെട്ടപ്പോള്‍ വെയ്ന്സ്റ്റീന് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നീട് ഒരു ബുക്സ്റ്റോളില്‍ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. എന്റെ സിനിമ സ്വപ്നങ്ങളെ വ്യക്തമായി മനസിലാക്കിയായിരുന്നു സംസാരം. അടുത്ത കൂടിക്കാഴ്ചയ്ക്ക് അയാള്‍ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. അതിലും അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഞാന്‍ അവിടെ പോയി. ആ സംസാരത്തില്‍ അയാള്‍ എന്നോട് കൂടുതല്‍ അടുത്തു. പ്രൊഫഷണല്‍ സംസാരം പെട്ടന്ന് വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു. അപ്പോള്‍ തന്നെ ഞാന്‍ അതിനെ എതിര്‍ത്തു. ഇത്തരം സംസാരങ്ങള്‍ക്കു താത്പര്യമില്ലെന്ന് അയാളെ അറിയിക്കുകയും ചെയ്തു. പിന്നീട് അയാള്‍ അത്തരത്തില്‍ സംസാരിച്ചില്ല.
2013ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി അയാള്‍ വിളിച്ചു. വളരെ പ്രൊഫഷണല്‍ സംഭാഷണമായിരുന്നു അത്. ബാറില്‍ വച്ചായിരുന്നു സംഭാഷണം. അതിനിടെ അയാള്‍ എന്നെ വാനോളം പുകഴ്ത്തി. അദ്ദേഹത്തിന്റെ ഭാര്യയേക്കാള്‍ ഉയര്‍ന്നാണ് ഞാന്‍ എന്ന് സംഭാഷണത്തില്‍ എപ്പോഴോ പറഞ്ഞു. അതിനുശേഷം സിനിമയെ പറ്റി കൂടുതല്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അയാള്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു. അതുവരെ അപമര്യാദയായി പെരുമാറിയില്ല. എന്നാല്‍ ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ അയാളുടെ സ്വഭാവം മാറി. ബലമായി കിടക്കയിലേക്ക് തള്ളിയിട്ടു. ശേഷം പലവൃത്തികേടുകളും അയാള്‍ എന്നെക്കൊണ്ട് ചെയ്യിച്ചു. എങ്ങനെയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്ന് അറിയില്ല.' ജസീക്ക പറഞ്ഞു.
'മോഗുല്‍' സിനിമയുടെ ചിത്രീകരണ വേളയില്‍ പലയിടങ്ങളില്‍ വച്ച് വെയ്ന്സ്റ്റീന് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ജസീക്ക കോടതിയില്‍ വ്യക്തമാക്കി. വരാനിരിക്കുന്ന സിനിമകളില്‍ പ്രാധാന വേഷങ്ങള്‍ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് അയാള്‍ ഉപയോഗപ്പെടുത്തിയതെന്നും ജസീക്ക തുറന്നടിച്ചു. വെയ്ന്‍സ്റ്റീനില്‍ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെ കുറിച്ച് ജസീക്ക പറയുന്നത് ഇങ്ങനെ: ' മാന്‍ഹട്ടനിലെ ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു സംഭവം. അന്ന് അവിടെ എനിക്കൊപ്പം അയാളുണ്ടായിരുന്നു. ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനായി അയാള്‍ സ്വന്തം ശരീരത്തില്‍ മരുന്നുകള്‍ കുത്തി വയ്ക്കുമായിരുന്നു. ഒരിക്കല്‍ ആ സിറിഞ്ച് ഹോട്ടല്‍മുറിയിലെ ബാത്ത് റൂമില്‍ നിന്നും ഞാന്‍ കണ്ടെടുത്തു. എന്റെ ഉറക്കമില്ലാത്ത രാത്രികള്‍ ആരംഭിച്ചെന്ന് ഭയത്തോടെ ഞാന്‍ മനസിലാക്കി. വളരെ നിസഹായായി കണ്ണീരോടെയാണ് പലപ്പോഴും അയാള്‍ക്ക് വഴങ്ങിയത്. കടുത്ത അമര്‍ഷവും പകയും അയാളോട് തോന്നിയിരുന്നു.' ജസീക്ക മാന്‍ വെളിപ്പെടുത്തിയിരുന്നു
മറ്റൊരു ഹോളിവുഡ് താരവുമായി താന്‍ ഡേറ്റിങ്ങിലാണ് എന്നറിഞ്ഞപ്പോള്‍ വെയ്ന്സ്റ്റീന് ഭീഷണിപ്പെടുത്തിയെന്നും ജസീക്ക കോടതിയില്‍ വ്യക്തമാക്കി. ഒരിക്കല്‍ ബവേര്‍ലി ഹില്‍സ് ഹോട്ടല്‍ മുറിയിലേക്ക് രോഷാകുലനായി അയാള്‍ കയറിവന്നു. വസ്ത്രം വലിച്ചഴിച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി എന്നും ജസീക്ക വെളിപ്പെടുത്തി. ആദ്യം അയാള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കെണിയില്‍ അകപ്പെട്ടതായി തനിക്കു മനസിലായി എന്നും ജസീക്ക കോടതിയെ അറിയിച്ചു. ഭയം കാരണം അടുത്ത സുഹൃത്തിനോടു പോലും തനിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനത്തെ കുറിച്ച് പറയാന്‍ സാധിച്ചില്ലെന്നും ജസീക്ക വ്യക്തമാക്കി. വെയ്ന്‍സ്റ്റിനെതിരെ പരാതിയുമായി എത്തിയ അഞ്ചാമത്തെ സ്ത്രീയാണ് ജസീക്ക. തന്നെ അതിമൃഗീയമായി വെയ്ന്സ്റ്റീന് പീഡിപ്പിച്ചതായാണ് ജസീക്കയുടെ പരാതി.
സെക്സ് സീനുകളിലെ അഭിനയം പഠിപ്പിക്കല്‍
ഹാര്‍വിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് വിയറ്റ്നാമീസ് നടിയും രംഗത്തെത്തിയിരുന്നു. വെയ്ന്സ്റ്റീന് കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരുന്ന വു തു ഫ്വോങ് എന്ന നടിയാണ് ഹാര്‍വിക്കെതിരെ തുറന്നു പറച്ചില് നടത്തിയത്. 2008ല്‍ ഹാര്‍വിയുടെ മിറാമാക്സ് നിര്‍മ്മിച്ച ഷാങ്കായി എന്ന ചിത്രത്തില്‍ സുപ്രധാനമായൊരു റോളായിരുന്നു വു തു ഫ്വോങിന് ഉണ്ടായിരുന്നത്. എന്നാല്‍ അവസാന കട്ട് കഴിഞ്ഞ് ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ഫ്വോങ്ങിന്റെ വേഷം അതിഥിവേഷത്തില്‍ ഒതുങ്ങി.
കാരണം ഹാര്‍വിയുടെ അഭിനയ പഠന ക്ലാസില്‍ വു തു ഫ്വോങ് സഹകരിച്ചില്ല എന്നതായിരുന്നു. അഭിനേതാക്കള്‍ക്ക് അഭിനയപാഠം പകര്‍ന്നുകൊടുക്കുന്നത് സാധാരണ നിലയില്‍ സംവിധായകരാണ്. വു തു ഫ്വോങിനെയാകട്ടെ ഒരു സീനിലെ അഭിനയം പഠിപ്പിക്കാന്‍ എത്തിയത് ഹാര്‍വി തന്നെയായിരുന്നു. വെറുമൊരു സീനല്ല, നല്ല ഒന്നാന്തരം സെക്സ് സീന്‍. വഴങ്ങാതായതോടെ നായിക വെറും അതിഥിതാരമായി. മറക്കാനാവാത്ത ആ ദുരനുഭവത്തിനുശേഷം അവര്‍ ക്രമേണ സിനിമയോട് വിടപറയുകയും ചെയ്തു. അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കാനാണ് ഹാര്‍വി വെയ്ന്സ്റ്റീന് എന്നെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയതെന്ന് വു തു ഫ്വോങ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞാന്‍ മുറിയില്‍ എത്തുമ്പോള്‍ ഹാര്‍വി ഒരു ടവല്‍ മാത്രമുടുത്ത് നില്‍ക്കുകയായിരുന്നു. സിനിമയെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും പെട്ടന്നു തന്നെ സംസാരത്തിന്റെ ശൈലിയും ഉദ്ദേശ്യവും മാറി.
തനിക്ക് വേണ്ടി മനസ്സില്‍ കാണുന്ന റോളില്‍ ചില സെക്സ് സീനുകളെല്ലാമുണ്ടെന്ന് അയാള്‍ പറഞ്ഞു. അത് ചെയ്യാന്‍ ഒരുക്കമാണോ എന്ന് ചോദിച്ചു. തയ്യാറാണെങ്കില്‍ ആ സീനുകള്‍ എങ്ങനെ അഭിനയിക്കണമെന്ന് താന്‍ പഠിപ്പിച്ചുതരാമെന്നായി ഹാര്‍വി. ഇതിന് മുന്‍പ് ഒരുപാട് പേരെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്. ഭദ്രമായ ഒരു ഭാവിക്കുവേണ്ടിയുള്ള ഉറച്ച അടിത്തറയായി ഇതിനെ കണ്ടാല്‍ മതി എന്നാണ് അയാള്‍ പറഞ്ഞതെന്ന് ഫ്വോങ് പറഞ്ഞു.
എന്നാല്‍, ആ ഓഫര്‍ താന്‍ സ്വീകരിച്ചില്ലെന്ന് വു തു ഫ്വോങ് പറയുന്നു. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യും എന്നായിരുന്നു എന്റെ ഭയം. എന്നെ രക്ഷിക്കാന്‍ ആരാണ് ഉണ്ടാവുക എന്നായിരുന്നു ചിന്ത. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ആ നേരം ഞാന്‍. സ്വയം വില്‍പ്പനച്ചരക്കാക്കി താരമാകേണ്ട എന്നതായിരുന്നു എന്റെ നിലപാട്. സിനിമയുടെ ലോകത്ത് നിന്ന് മാറിനില്ക്കാന് ഈ സംഭവം കാരണമായി. സ്ത്രീകളെ ഇങ്ങനെ വിലകുറച്ച് കാണുന്നതിനും അപമാനിക്കുന്നതിനും വെയ്ന്സ്റ്റീന് ശിക്ഷിക്കപ്പെടണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെ കൂടുതല്‍ സ്ത്രീകള്‍ അവരുടെ കഥകളുമായി മുന്നോട്ടുവരണം എന്നാണ് എനിക്ക് പറയാനുള്ളത് ഫ്വോങ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സംഭവം ചര്‍ച്ചയാക്കിയത് ന്യൂയോര്‍ക് ടൈംസ്
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്ക് ടൈംസും ന്യൂയോര്‍ക്കറുമാണ് മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വയ്ന്‍സ്റ്റീനിനെതിരായ ആരോപണങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇതെ തുടര്‍ന്നാണു ദശകങ്ങള്‍ക്കു മുന്‍പേ സംഭവിച്ചതടക്കമുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഒട്ടേറെ സ്ത്രീകള്‍ രംഗത്തെത്തിയത്. വയ്ന്‍സ്റ്റീനെതിരായ മറ്റു പരാതികളിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
'ദൈവം അനുഗ്രഹിച്ചു എന്നായിരുന്നു ഹാര്‍വെ വെയ്ന്‍സ്റ്റീനിനെ ആദ്യം പരിചയപ്പെട്ടപ്പോള്‍ ഞാന്‍ കരുതിയത്. 2013ല്‍ ഹോളിവുഡ് ഹില്‍സില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടല്‍. എന്റെ ഹോളിവുഡ് സ്വപ്നങ്ങള്‍ പൂവണിയാന്‍ പോകുന്നു. ഞാനും എന്റെ പിതാവും തമ്മിലുള്ള യുദ്ധത്തിന്റെ പരിസമാപ്തി, ഞാന്‍ നേരിട്ട വിലക്കുകളില്‍ നിന്നുമുള്ള മോചനം എല്ലാം ഓര്‍ത്തപ്പോള്‍ ഹൃദയം നിറഞ്ഞു. ദൈവമാണ് വെയ്ന്‍സ്റ്റീനുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ഞാന്‍ ചിന്തിച്ചു.'- ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റിന്റെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായ നടി ജസീക്ക മാന്‍ ഇങ്ങനെ പറഞ്ഞാണ് തന്റെ കഥ തുടങ്ങിയത്. ഹോളിവുഡില്‍ വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന മീടു ആരോപണങ്ങളില്‍ വിചാരണ നടക്കുന്നതിനിടെ കോടതിയിലായിരുന്നു ജസീക്കയുടെ പ്രതികരണം.
അതേസമയം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന മറ്റു മൂന്നു കേസുകളില്‍ വെയ്ന്‍സ്റ്റൈയ്നെതിരായ ആരോപണങ്ങള്‍ തെളിയിക്കാനായില്ല. വെയ്ന്‍സ്റ്റൈയ്നെ റിമാന്‍ഡ് ചെയ്യാതിരിക്കാന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിഭാഷകന് നിരത്തിയെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയാറായില്ല. വാക്കറിന്റെ സഹായത്തോടെ കോടതി നടപടികള്‍ക്കായി എത്തിയ വെയ്ന്‍സ്റ്റൈയ്നെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വെയ്ന്‍സ്റ്റെയ്നെതിരെ ഉയര്‍ന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകള്‍ പരിശോധിച്ച കോടതി ഇതില്‍ രണ്ടു കേസില്‍ കുറ്റാരോപണം നിലനില്ക്കുന്നതാണെന്നു കണ്ടെത്തി. തുടര്‍ന്ന് കൈവിലങ്ങ് വെച്ചണ് കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടു പോയത്.
2006 ല്‍ വെയ്ന്‍സ്റ്റെയ്ന്റെ അപാര്ട്മെന്റില് പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ല്‍ നടി ജസീക്കാ മാനെ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ന്സ്റ്റീന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അഞ്ചു ദിവസം നീണ്ട വിചാരണയ്ക്കു ശേഷമാണ് ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഉള്‍പ്പെടുന്ന ജൂറി വെയ്ന്സ്റ്റെയ്ന് കുറ്റക്കാരനാണെന്ന് വിധിച്ചത്.
അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ്. ബോക്സ് ഓഫിസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഷെയ്ക്സ്പിയര്‍ ഇന്‍ ലവും പള്‍പ് ഫിക്ഷനും ഉള്‍പ്പെടെ സിനിമകള്‍ നിര്‍മ്മിച്ചു. മിറാമാക്സ് എന്ന ബാനറിലാണു വെയ്ന്സ്റ്റെയ്ന് സിനിമകളിറക്കിയത്. ഓസ്കര് പുരസ്കാരം നേടിയ വിഖ്യാത സംവിധായകന് ക്വെന്റൈന്‍ ടറാന്റിനോയുടെ ഒട്ടുമിക്ക സിനിമകളും നിര്‍മ്മിച്ചത് വെയ്ന്‍സ്റ്റെയ്നാണ്. മിറാമാക്സിലൂടെ ഇറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്കര് നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചു.
#മീടൂ പ്രതിഷേധത്തിലെ ആദ്യ വില്ലന്‍
ലോകമെമ്പാടും #മീടൂ പ്രതിഷേധജ്വാലയ്ക്ക് തിരികൊളുത്തിയത് ഹാര്‍വി വെയ്ന്സ്റ്റൈയ്നാണ്. വെയിന്‍സ്റ്റീനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ലോകമെമ്പാടുമുള്ള വനിതകള്‍ ഈ ഹാഷ്ടാഗില് അണി നിരന്നത്. ഹോളിവുഡിലെ ഉന്നതനായ ഹാര്‍വി വെയ്ന്സ്റ്റെയ്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി ഒട്ടേറെ പേര് രംഗത്തുവന്നുകൊണ്ടിരിക്കെ, #MeToo (ഞാനും ഇരയായി എന്ന അര്‍ഥത്തില്‍) എന്ന ഹാഷ്ടാഗുമായി നടി അലീസ മിലാനോ സ്വന്തം അനുഭവങ്ങള്‍ 2017 ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തതാണ് ലോകത്തെമ്പാടും #മീടൂ വെളിപ്പെടുത്തലുകള്‍ക്കു തുടക്കമിട്ടത്.
ലൈംഗികാതിക്രമങ്ങള്‍ അതിജീവിച്ചവരോട് സ്റ്റാറ്റസ് അപ്ഡേറ്റ് ആയി #MeToo നല്‍കാനും അലീസ ആഹ്വാനം ചെയ്തു. അന്നു രാത്രിയായപ്പോഴേക്കും, 2 ലക്ഷം പേര് അതിനോടു പ്രതികരിച്ചു. ഒരുദിവസം പിന്നിട്ടപ്പോഴേക്കും അത് 5 ലക്ഷമായി. ഫേസ്ബുക്കില്‍ 24 മണിക്കൂറിനകം 47 ലക്ഷം പേര് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് 1.25 കോടി കുറിപ്പുകളിടുകയായിരുന്നു. 2017 ഒക്ടോബറില്‍ ന്യൂയോര്‍ക്ക് ടൈംസും ന്യൂയോര്‍ക്കറുമാണ് മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വെയ്ന്‍സ്റ്റെയ്നിനെതിരായ ആരോപണങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇതേത്തുടര്‍ന്നാണു ദശകങ്ങള്‍ക്കു മുന്‍പേ സംഭവിച്ചതടക്കമുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഒട്ടേറെ സ്ത്രീകള്‍ രംഗത്തെത്തിയത്.