kz´wteJI³
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനാണോ? അതേയെന്ന വിധത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ ബോധിപ്പിച്ചിരിക്കുന്ന കാര്യം. സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് മുഖംമാത്രമായിരുന്നുവെന്നും പിന്നില്‍ മുന്‍ ഐ.ടി. സെക്രട്ടറി ശിവശങ്കറാകാമെന്നുമായിരുന്നു എന്‍ഫോഴ്സ്മെന്റിന്റെ വാദം.
സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്. സ്വര്‍ണം കടത്തിയപ്പോള്‍ ശിവശങ്കര്‍ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു. ഇ.ഡി.യും കസ്റ്റംസും അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ജാമ്യം തേടി മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ നല്കിയ ഹര്‍ജിയിലെ വിശദവാദത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോന് ഹര്‍ജി ഒക്ടോബര്‍ 28 -ന് വിധിപറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യം സമൂഹത്തിനെതിരായ പ്രവൃത്തിയാണെന്ന് കസ്റ്റംസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ. രാംകുമാര്‍ പറഞ്ഞു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കുറ്റപ്പെടുത്തി.
എന്നാല്‍ എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍പോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആരോപിക്കുന്നതെന്ന് ശിവശങ്കറിനായി ഹാജരായ സീനിയര്‍ അഭിഭാഷകന് പി. വിജയഭാനു വാദിച്ചു. ഹോട്ടലില്‍ മുറിയോ ആശുപത്രിയില്‍ ചികിത്സയോ കിട്ടാത്ത തൊട്ടുകൂടാത്തവനായി ശിവശങ്കര്‍ മാറിയിരിക്കുകയാണ്. 2018-ല്‍ നടന്നതൊക്കെ ഓര്‍മിക്കാന്‍ കംപ്യൂട്ടറല്ല. അന്വേഷണവുമായി സഹകരിക്കാന്‍ എപ്പോഴും തയ്യാറാണെന്നും സീനിയര്‍ അഭിഭാഷകന് അറിയിച്ചു.
'സ്വര്‍ണക്കള്ളക്കടത്ത് നടക്കുമ്പോള്‍ എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. അതിനാല്‍ മറ്റൊരാളെ മറയാക്കണമായിരുന്നു. അതിനായി സ്വപ്നയെ ഉപയോഗിച്ചതിനാണ് സാധ്യത'' -കേസില്‍ നിര്‍ണായകമായി ഇഡി അഭിഭാഷകന് ഉയര്‍ത്തി വാദം ഇതായിരുന്നു.
ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന് 302 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ശിവശങ്കറിനായി ഹാജരായ സീനിയര്‍ അഭിഭാഷകന് പി. വിജയഭാനു ബോധിപ്പിച്ചു. ശിവശങ്കറും സ്വപ്നാസുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത് 2018-ല്‍ ലോക്കറില്‍ 30 ലക്ഷം രൂപ വെച്ചതിനെക്കുറിച്ചാണ്. ആ പണം മൂന്നോ നാലോ മാസത്തിനുള്ളില്‍ പിന്‍വലിച്ചിരുന്നു. അതിനുശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പക്കല്‍നിന്ന് ലോക്കറിന്റെ താക്കോല്‍ സ്വപ്ന വാങ്ങിയിരുന്നു. പിന്നെ എന്തുനടന്നുവെന്ന് അറിയില്ല.
അതേസമയം ഈഘട്ടത്തില്‍ ലോക്കര്‍ ഇപ്പോഴുമില്ലേയെന്ന് കോടതി ചോദിച്ചു. ലോക്കര്‍ ഉണ്ട് എന്നാല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനുപോലും എന്താണ് പിന്നീട് നടന്നതെന്ന് അറിയില്ല. ലോക്കര്‍ സ്വപ്നയുടെയും വേണുഗോപാലിന്റെയും പേരില്‍ അല്ലേയെന്നും കോടതി ആരാഞ്ഞു. ലോക്കര്‍ തുറക്കാന്‍ വേണുഗോപാലാണ് പണം നല്‍കിയത്. അതിനാലാണ് രണ്ടുപേരുടെയും പേരില്‍ ലോക്കര്‍ തുറന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന് വിശദീകരിച്ചു.
സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ കോടതിക്കു കൈമാറിയ രഹസ്യരേഖയിലുണ്ടെന്നാണ് ഇഡിയുടെ വാദം. സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളില്‍നിന്നു വ്യക്തമാകുന്നത്. അതേസമയം കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന് പി. വിജയഭാനു വാദിച്ചു
'ഒരിടത്തൊരു രാജകുമാരന് രാവിലെ പൂന്തോട്ടത്തില്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു തവളയെ കണ്ടു' എന്ന രീതിയില്‍ അവിശ്വസനീയ രീതിയിലാണ് അന്വേഷണ ഏജന്‍സികള്‍ കഥ മെനയുന്നത്. സ്വപ്നയുടെ പണം കൈകാര്യം ചെയ്യാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വാട്സാപ് സന്ദേശങ്ങള്‍ അയച്ചെന്നു പറയുന്ന ഇഡി, സംഭവങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധം വളച്ചൊടിക്കുകയാണെന്നും വാദിച്ചു.
2018 ല്‍ ലോക്കറില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതിനെക്കുറിച്ചാണു വാട്സാപ് സന്ദേശങ്ങളില്‍ പറയുന്നത്. അതു മൂന്നോ നാലോ മാസത്തിനുള്ളില്‍ പിന്‍വലിക്കുകയും തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പക്കല്‍നിന്ന് ലോക്കറിന്റെ കീ സ്വപന വാങ്ങുകയും ചെയ്തു. സമൂഹത്തിലെ സ്ഥാനത്തെ മാത്രമല്ല, കുടുംബജീവിതത്തെയും കേസ് ബാധിച്ചെന്ന് ശിവശങ്കര്‍ വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam